കൊൽക്കത്ത: പശ്ചിമബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. മമതാ ബാനർജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം മണ്ഡലമടക്കം 30 സീറ്റുകളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പടിഞ്ഞാറൻ മേദിനിപൂർ, മാംകുടാ, സൗത്ത് 24 പർഗനാസ് എന്നിവ ഉൾപ്പെടുന്ന മേഖലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 2.75 ലക്ഷം പേരാണ് വോട്ട് ചെയ്യുന്നത്.
എല്ലാ പ്രദേശത്തും ക്രമസമാധാനം ലക്ഷ്യമിട്ട് 144 പ്രകാരം നന്ദിഗ്രാമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായ സുരക്ഷയാണ് നടപ്പാക്കിയിരിക്കുന്നത്. 22 കമ്പനി കേന്ദ്രസേന യെയാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പോലീസ് സേനാ വിഭാഗത്തിനൊപ്പം എല്ലായിടത്തും കേന്ദ്രസേനാംഗങ്ങൾ നിലയുറപ്പിച്ചി രിക്കുകയാണ്. സുപ്രധാന റോഡുകളിലും വോട്ടിംഗ് കേന്ദ്രങ്ങളിലും തിരിച്ചറിയൽ രേഖയില്ലാത്ത ഒരാളേയും പ്രവേശിപ്പിക്കുന്നില്ലെന്നും പോലീസ് അധികാരികൾ അറിയിച്ചു.
Comments