മിലാൻ: ഇറ്റാലിയൻ ലീഗിൽ കരുത്തരായ യുവന്റസിനെ തോൽവിയുടെ വക്കിൽ നിന്നും രക്ഷിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. മറ്റ് മത്സരങ്ങളിൽ ഇന്റർമിലാൻ ബൊലോഗ്നയേയും നാപ്പോളി ക്രോട്ടോണിനേയും അത്‌ലാന്റ ഉദിനീസയേയും പരാജയപ്പെടുത്തി.
ഇരുടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച മത്സരത്തിൽ യുവന്റസ് തോൽക്കാതെ രക്ഷപെട്ടു. കളിയുടെ 13-ാം മിനിറ്റിൽ ഫെഡ്രികോ ചെസിയയിലൂടെ മുന്നിലെ ത്തിയ ക്രിസ്റ്റിയാനോയുടെ ടീം പക്ഷെ ആദ്യ പകുതിയിൽ തന്നെ 2-1ന് പിന്നി ലായി. 27-ാം മിനിറ്റിലും 46-ാം മിനിറ്റിലും ഇരട്ടഗോൾ നേടിയ അന്റോണിയോ സാനാബ്രിയയാണ് ടോറിനോയ്‌ക്ക് തകർപ്പൻ ലീഡ് നൽകിയത്. എന്നാൽ 79-ാം മിനിറ്റിൽ ഗോൾ നേടിക്കൊണ്ട് ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിന് നിർണ്ണായക സമനില നേടിക്കൊടുത്തത്.
മറ്റ് മത്സരങ്ങളിൽ അത്‌ലാന്റ 3-2ന് ഉദിനീസയെ തോൽപ്പിച്ചപ്പോൾ നാപ്പോളി 4-3ന് ക്രോട്ടോണയെ മറികടന്നു. പാർമ-ബെനവെന്റോ മത്സരവും റോമ-സാസുവോളോ പോരാട്ടവും ഇരണ്ടു ഗോളുകൾ വീതം വലകളിൽ നിറച്ച് സമനിലയിൽ പിരിഞ്ഞു.
ലീഗ് പട്ടികയിൽ ഇന്റർ മിലാനാണ് 28 മത്സരങ്ങളിലായി 68 പോയിന്റോടെ മുന്നിലു ള്ളത്. എ.സി.മിലാൻ രണ്ടാമതും അത്‌ലാന്റ മൂന്നാമതുമാണ്. ലീഗ് ചാമ്പ്യന്മാരാ യിരുന്ന യുവന്റസ് 56 പോയിന്റോടെ നാലാം സ്ഥാനത്തും തൊട്ടുപുറകിൽ നാപ്പോളി യുമാണുള്ളത്.
Comments