പാരീസ്: ലാ ലീഗയിൽ വംശീയവിദ്വേഷത്തിന്റെ പേരിൽ ടീം ഒന്നടങ്കം കളംവിട്ടത് അധികൃതർക്ക് തലവേദനയായി. വലൻസിയ ക്ലബ്ബാണ് വംശീയ വിദ്വേഷം ആരോപിച്ച് കളംവിട്ടത്. കാഡിസിനെതിരെ മത്സരം നടക്കുമ്പോഴാണ് പ്രശ്‌നമുണ്ടായത്. വലൻസിയ താരം കറുത്തവർഗ്ഗക്കാരനായ മൗത്താർ ദിയാഖാബിയാണ് തനിക്കെതിര ചീത്തവിളിക്കുന്നതിന്റെ പേരിൽ പ്രതിഷേധം ഉന്നയിച്ചത്.
ചീത്തവിളി പലതവണ ശ്രദ്ധയിൽപ്പെട്ടതോടെ രോഷാകുലനായ താരത്തിനൊപ്പം ടീമംഗങ്ങളും ഒത്തുചേരുകയായിരുന്നു. പിന്നീട് കളി തുടർന്നെങ്കിലും ദിയാഖാബി ഇറങ്ങിയില്ല. കളി പാതി വഴിയിൽ ഉപേക്ഷിച്ചാൽ ലീഗിൽ മൂന്ന് നിർണ്ണായക പോയിന്റ് നഷ്ട്‌പ്പെടുമെന്നതിനാലാണ് വീണ്ടും കളിച്ചതെന്ന് സ്പാനിഷ് ലീഗ് ക്ല്ബ്ബ് പറഞ്ഞു.
Comments