ന്യൂയോർക്ക്: ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങളെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ ഇന്ത്യ മുന്നിലെന്ന് ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി വിലയിരുത്തൽ. ഇന്ത്യ ഇതുവരെ 70 കോടിരൂപയോളം സുരക്ഷാ സമിതിയുടെ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചതായി സുരക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി അറിയിച്ചു. ആഫ്രിക്ക അടക്കമുള്ള പ്രദേശങ്ങൾക്കായാണ് ഇന്ത്യ കൂടുതൽ സഹായം നൽകിയി രിക്കുന്നത്.
‘ യു.എൻ.ട്രസ്റ്റ് ഫണ്ടിനായി 70 കോടിരൂപയിലധികം നൽകാനായതിൽ അഭിമാനമുണ്ട്. ഇതുകൂടാതെയുള്ള സഹായവും ഇന്ത്യ നൽകുകയാണ്. ഭീകരപ്രവർത്തനങ്ങൾക്കെതിരായ സംവിധാനങ്ങളൊരുക്കാനാണ് എല്ലാ സഹായവും നൽകുന്നത്.’ തിരുമൂർത്തി പറഞ്ഞു.
സുരക്ഷാ സമിതിയുടെ അംഗങ്ങൾക്ക് ഭീകരപ്രവർത്തനം നേരിടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും പരിശീലനം നൽകുന്നതിലും ഇന്ത്യ പങ്ക് വഹിക്കുന്നുണ്ട്. സുരക്ഷാ സമിതി അംഗമെന്ന നിലയിൽ മൂന്നാം ലോകരാജ്യങ്ങളുടെ സമാധാന പരിശ്രമങ്ങളിൽ ഇന്ത്യയ്‌ക്ക് ഇടപെടാൻ മുമ്പത്തേക്കാളേറെ സാധിക്കുന്നുണ്ട്. രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഇന്ത്യ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സുരക്ഷാ സമിതിയിൽ വേണ്ട പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ടെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
Comments