തായ്‌പേയ്: തെക്കൻ ചൈനാ കടലിൽ ചൈന സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥത വീണ്ടും ഉയർത്തിക്കാട്ടി തായ്വാൻ രംഗത്ത്. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ചൈനയുടെ കടലിലെ ഭീഷണി വെല്ലുവിളിയാണെന്ന് തായ്വാൻ ചൂണ്ടിക്കാട്ടി. ചൈനയുടെ യുദ്ധകപ്പലുകൾ നിരന്തരം നടത്തുന്ന പട്രോളിംഗ് ചെറുരാജ്യങ്ങളുടെ വാണിജ്യം, മത്സ്യബന്ധനം എന്നിവയെ കാര്യമായി ബാധിച്ചതായി തായ് വാൻ അറിയിച്ചു.
പസഫിക്കിനപ്പുറം ചൈനാകടലിനോട് ചേർന്നുള്ള ദ്വീപരാജ്യങ്ങളെ ചൈന കനത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ദിനംപ്രതി മത്സ്യബന്ധന തൊഴിലാളികളേയും എണ്ണക്കപ്പലുകളേയും ചൈന ബന്ധിയാക്കുന്നത് തുടരുകയാണെന്നും തായ്‌വാൻ ആരോപിച്ചു. തായ് വാന്റെ സുരക്ഷാ ഉപദേഷ്ടാവ് ചെൻ മിംഗ്-തുംഗാണ് യു.എൻ സുരക്ഷാ സമിതിയെ വിഷയം വീണ്ടും ധരിപ്പിച്ചത്.
നിലവിൽ പസഫിക്കിലെ ചൈനയുടെ കടന്നുകയറ്റം തടയാൻ അമേരിക്കൻ നാവിക സേനയാണ് നിലയുറപ്പിച്ചിരിക്കുന്നത്. അവർ തായ് വാന് വേണ്ട സുരക്ഷ നൽകി ക്കൊണ്ടിരിക്കുകയാണ്. ഒപ്പം ക്വാഡ് സഖ്യം രൂപീകരിച്ചുകൊണ്ടാണ് അമേരിക്ക ജപ്പാന്റെ നാവിക വ്യൂഹത്തിനൊപ്പം തെക്കൻ ചൈന കടലിൽ പ്രതിരോധത്തിന് ശ്രമിക്കുന്നത്. ജപ്പാന് പിന്തുണയുമായി ഓസ്‌ട്രേലിയയും ഇന്ത്യയും പസഫിക്കിന്റെ തെക്കൻ പ്രദേശത്തും നിരീക്ഷണത്തിലുണ്ട്.
Comments