കൊച്ചി: കൊറോണ പരിശോധനയുടെ പേരിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് പോലീസുകാരോട് ഹൈക്കോടതി. മാസ്ക് ധരിക്കാതെ എത്തുന്നവരെ നിയമപരമായി നേരിടാം. എന്നാൽ അപമര്യാദയോടെയോ ഉപദ്രവമോ പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റുമാരായ ദേവൻ രാമചന്ദ്രനും ഡോ. കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡ്രൈവർ വൈശാഖാണ് കോടതിയെ സമീപിച്ചത്. പോലീസ് തന്നെ മർദ്ദിച്ചുവെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments