മുംബൈ: കൊറോണ ബാധ രൂക്ഷമായതോടെ നിർത്തിവയ്‌ക്കപ്പെട്ട ഐ.പി.എൽ മത്സരങ്ങൾ സെപ്തംബറിൽ നടത്താൻ ആലോചന. ഐ.പി.എൽ അധികൃതരും ബി.സി.സി.ഐ ഭരണസമിതിയും അടിയന്തിരമായി ചേർന്ന യോഗത്തിലാണ് ഏകദേശ ധാരണയിലെ ത്തിയത്. വിദേശതാരങ്ങളുടെ ലഭ്യതയനുസരിച്ചാകും സമയം തീരുമാനിക്കുക.
31 മത്സരങ്ങളാണ് ഈ സീസണിൽ ഇനി ബാക്കിയുള്ളത്. ഇന്ത്യയിലെ കൊറോണ അതി തീവ്രപശ്ചാത്തലത്തിൽ കാണികളെ കയറ്റാനാകില്ലെന്നതിനാലാണ് യു.എ.ഇ പരിഗണി ക്കുന്നത്. ഈ സീസണിൽ എല്ലാ മത്സരവും മുംബൈയിൽ നടത്താനാണ് ആദ്യം തീരുമാനി ച്ചിരുന്നത്. വിദേശതാരങ്ങളും ക്ലബ്ബുകളും അതൃപ്തി പറഞ്ഞതിനെ തുടർന്നാണ് പലവേദികൾ തീരുമാനിച്ചത്. ഇതിനിടെ ആദ്യം ഈ സീസണിലെ മത്സരങ്ങൾ കഴിഞ്ഞ തവണത്തെ പോലെ യു.എ.ഇയിൽ തന്നെ നടത്താമെന്നായിരുന്നു തീരുമാനിച്ചത്. നാല് ടീമുകളും ഇതേ അഭിപ്രായം പറഞ്ഞെങ്കിലും ബി.സി.സി.ഐയാണ് ഇന്ത്യയിൽ വേണമെന്ന് തീരുമാനിച്ചത്. സുരക്ഷാ ബബിൾ സംവിധാനം കുറ്റമറ്റതാണെന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ പുതിയ സാഹചര്യം ബി.സി.സി.ഐയുടെ തീരുമാനം തെറ്റാണെന്നാണ് തെളിയിച്ചിരിക്കുന്നത്.
എല്ലാ ടീമുകളും കളികൾ പാതിവഴിയിൽ മുടങ്ങിയതിന്റെ നിരാശയിലാണ്. ഡൽഹിയുടേയും ബാംഗ്ലൂരിന്റേയും മികച്ച ഫോം നിലനിൽക്കെ കളി പാതിവഴിയിൽ മുടങ്ങിയതിന്റെ നിരാശ യിലാണ് കളിക്കാരും ആരാധകരും. കിരീട പ്രതീക്ഷയിലേക്കാണ് ഇരുടീമുകളും ഉറ്റുനോക്കു ന്നത്.
Comments