ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരിയെ പൂര്‍ണ്ണമായും ആധുനിക വല്‍ക്കരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മ്മാണത്തെ സംബന്ധിച്ച് കോടതിയെ ധരിപ്പിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിഹൈക്കോടതി ഉന്നയിച്ച സംശയങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത മറുപടി നല്‍കിത്. സെന്‍റര്‍ വിസ്ത പദ്ധതിയെ സംബന്ധിച്ച് വരുന്ന 17 ന് കോടതി വിശദമായി വാദം കേൾക്കും.
കൊറോണ മാനദണ്ഡമനുസരിച്ച് ഓണ്‍ലൈനിലാകും ഹര്‍ജികള്‍കോടതി പരിഗണിക്കുക. കൊറോണ കാലത്തെ പണികള്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നും വ്യപനം കൂട്ടുമെന്നും തല്‍ക്കാലം നിര്‍മ്മാണജോലികള്‍ നിര്‍ത്തിവെയ്‌ക്കണമെന്നുള്ള ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.
നിലവിലെ പാര്‍ലമെന്‍റ് മന്ദിരം അടക്കം എല്ലാ കേന്ദ്ര സര്‍ക്കാര്‍ കാര്യാലയങ്ങളും ഒരേ മേഖലയില്‍ കേന്ദ്രീകരിച്ചും പരസ്പരം ബന്ധിപ്പിച്ചുമുള്ള അതിനൂതനവും അത്യാധുനികവുമായ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഡല്‍ഹിയുടെ മനോഹാരിത നഷ്ടപ്പെടാതേയും മരങ്ങളും പൊതു മൈതാനങ്ങളും നഷ്ടപ്പെടാതെയും നിര്‍മ്മാണം വേണമെന്ന വിവിധ മേഖലയുടെ ആവശ്യമാണ് ഡല്‍ഹി ഹൈക്കോടതിക്കു മുമ്പാകെയുള്ളത്.
ഡല്‍ഹിനഗരത്തിലെ മരങ്ങളെ ബാധിക്കാത്തവിധവും മറ്റ് ആവാസവ്യവസ്ഥകളെ സംരക്ഷിച്ചുമായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുക എന്ന് മുന്നേതന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കോടതിയെ ബോധിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ രേഖാമൂലമുള്ള സമഗ്രറിപ്പോര്‍ട്ടാണ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
Comments