ന്യൂഡൽഹി: മുസ്ലീം ജിഹാദി വോട്ട് ബാങ്കിന്റെ പിന്തുണ നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള മത്സരമാണ് കേരളനിയമസഭയിൽ ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. എൽ ഡി എഫും യു ഡി എഫും തമ്മിൽ ഇക്കാര്യത്തിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. നിയമസഭ എന്നു പറയുന്നത് നിയമനിർമ്മാണ വേദിയാണ്.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അത് ചർച്ച ചെയ്യാനുമുള്ള വേദിയാണ് നിയമസഭ. അത് ചെയ്യാതെ ഈ മഹാമാരിയുടെ കാലത്തും പ്രതിസന്ധിയിലും മോദി വിരുദ്ധത പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയ വേദിയാക്കി നിമയസഭയെ മാറ്റരുത്. അത് ഇവിടുത്തെ ജനങ്ങളോടുള്ള ചതിയാണെന്നും വി.മുരളീധരൻ പറഞ്ഞു.
ഇതിനുവേണ്ടിയല്ല കേരളത്തിലെ ജനങ്ങൾ 140 അംഗങ്ങളെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുത്തത്. മോദി വിരുദ്ധ രാഷ്ട്രീയത്തിന് മാർക്കറ്റുണ്ടെന്ന് സി പി എമ്മിന് അറിയാം. അത് അവരിൽ നിന്ന് തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ലക്ഷദ്വീപിലെ തെങ്ങിന് പെയിൻറടിച്ചെന്ന് ഉൾപ്പെടെയുള്ള ലോകത്തുള്ള മുഴുവൻ വിഷയങ്ങളും ഇവിടെ ചർച്ചചെയ്യുന്നു. മോദി വരുദ്ധ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ചർച്ചകൾ നടത്തുന്നത്. ഇവിടുത്തെ കടൽക്ഷോഭം ചർച്ചായാവുന്നില്ല. വാളയാർ പ്രശ്നം ചർച്ചയാവുന്നില്ല. ഇതല്ല നിങ്ങളെ വോട്ടുചെയ്ത് ഇങ്ങോട്ടയച്ചവർ പോലും പ്രതീക്ഷിക്കുന്നതെന്നും വി.മുരളീധരൻ വ്യക്തമാക്കി.
കൊടകര കേസുമായി ബിജെപിയ്ക്ക് ബന്ധമില്ല. അക്കാര്യം സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കിയിട്ടിട്ടുണ്ട്. എന്നു കരുതി തലയിൽ മുണ്ടിട്ട് നടക്കുന്ന സിപിഎം നയമൊന്നും ബിജെപി സ്വീകരിക്കില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ച എല്ലാ നേതാക്കളും ഹാജരായിട്ടുണ്ടെന്നും മറ്റൊന്നും അതിനെ കുറിച്ച് വ്യക്തമാക്കാനില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
Comments