ലക്നൗ: ഉത്തർപ്രദേശിൽ മണ്ണുമാന്തിയന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം. 17 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടേയും ആരോഗ്യ നില അതീവഗുരുതരമാണെന്നാണ് വിവരം. കാൻപൂരിലെ സാച്ചെന്ധിയിലാണ് സംഭവം. അപകടത്തിൽ യുപി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. യുപി റോഡ്വേയ്സിന്റെ ശതാബ്ദി എസി ബസാണ് അപകടത്തിൽപ്പെട്ടത്. കാൻപൂരിൽ നിന്ന് അഹമ്മദാബാദിലെക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന മണ്ണുമാന്തി യന്ത്രത്തിൽ ഇടിയ്ക്കുകയായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാ പ്രവർത്തനം ഇന്ന് പുലർച്ചയോടെയാണ് അവസാനിച്ചത്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കറ്റവർക്ക് 50,000 രരൂപ വീതവും ദുരിതാശ്വാസമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം യോഗി ആദിത്യനാഥും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments