കണ്ണൂർ: ജനഹൃദയങ്ങളിൽ ജീവിച്ച നേതാവാണ് പി.കെ. കുഞ്ഞനന്തനെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ടി.പി വധക്കേസ് പ്രതിയായ പി.കെ. കുഞ്ഞനൻെറ ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ജയരാജൻ.
വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് പി.കെ. കുഞ്ഞനന്തൻ. വലതുപക്ഷ മാദ്ധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
അതേ സമയം ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഇപ്പോൾ ശിക്ഷിക്കപ്പെട്ട ആളുകൾ മാത്രമല്ലെന്ന് എംഎൽഎ കെ.കെ രമ പ്രതികരിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രമയുടെ പ്രതികരണം. പ്രതികളിലൊരാളായിരുന്ന കുഞ്ഞനന്ദൻ മരിച്ചതുകൊണ്ട് മാത്രം തനിക്ക് നീതി കിട്ടിയെന്ന് പറയാനാകില്ലെന്നും രമ വ്യക്തമാക്കി.
ടിപിയെ കൊല്ലാൻ തീരുമാനിച്ച ഒരു കേന്ദ്രമുണ്ട്. അതൊരിക്കലും ഇപ്പോൾ ശിക്ഷിക്കപ്പെട്ട ആളുകൾ മാത്രമല്ലെന്ന് രമ വെളിപ്പെടുത്തി. ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ ആർഎംപി എന്ന പാർട്ടി നശിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. അതാണ് തെറ്റിയതെന്ന് കെകെ രമ പറഞ്ഞു.
Comments