കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദ് അലി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളിയത്. ഭരണപരിഷ്കാര നിർദ്ദേശങ്ങളുടെ കരട് രേഖ മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി വ്യക്തമാക്കി. വിഷയം ആരാഞ്ഞ് കേന്ദ്രസർക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കോടതി കത്തയച്ചു.
ലക്ഷദ്വീപിന്റെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. നിലവിൽ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങൾ മാത്രമാണെന്നും തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങൾ, കൊറോണ എസ്.ഒ.പി, ഡയറി ഫാമുകൾ പൂട്ടുവാനെടുത്ത തീരുമാനം എന്നിവ ചോദ്യം ചെയ്തായിരുന്നു ഹർജി. ഭരണപരിഷ്കാരങ്ങൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിക്കാരൻ മുന്നോട്ട് വച്ചിരുന്നു. എന്നാൽ കോടതി ഇത് അനുവദിച്ചില്ല. ജസ്റ്റിസ് എൽ.പി ഭാട്യ അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
Comments