മകളെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു: ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അച്ഛൻ, പിന്നാലെ കൊലപാതകം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകളെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു: ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അച്ഛൻ, പിന്നാലെ കൊലപാതകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 01:14 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: പ്രണയം നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കുത്തിക്കൊന്ന നാടിനെ നടുക്കിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മകളെ വിവാഹം കഴിക്കണമെന്ന് പ്രതി വിനീഷ് അച്ഛൻ ബാലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലചന്ദ്രൻ ആവശ്യം അപ്പോൾ തന്നെ നിരസിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് അച്ഛൻ പറയുന്നു. പെരിന്തൽമണ്ണയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് വിനീഷ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയിലെത്തി വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. കട തീയിടാൻ കാരണവും ഇതുതന്നെയാണെന്ന് പിതാവ് പറഞ്ഞു. ബാലചന്ദ്രൻ കൃത്യം നടക്കുന്നതിന് മുൻപ് ഏഴര വരെ വീട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിനീഷ് വീടിനുള്ളിൽ അതിക്രമിച്ച് കയറി ദൃശ്യയെ കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച സഹോദരി ദേവശ്രീയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്.

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ അച്ഛന്റെ കടയ്‌ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധതിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവർ നേരെ പോലീസ് സ്‌റ്റേഷനിൽ എത്തിയ്‌ക്കുകയായിരുന്നു.

പ്രതി വിനീഷും മരിച്ച പെൺകുട്ടിയും പ്ലസ് ടുവിൽ സഹപാഠികളാണ്. മൂന്ന് മാസങ്ങൾക്ക് മുൻപ് ദൃശ്യയെ ശല്യം ചെയ്തതിന് പോലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിയെ പോലീസ് താക്കീത് നൽകി വിട്ടയച്ചിരുന്നു. എൽഎൽബി വിദ്യാർത്ഥിയാണ് ദൃശ്യ. പ്ലസ്ടു മുതൽ പ്രണയാഭ്യർത്ഥനയുമായി ദൃശ്യയ്‌ക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കൊലപാതകം നടന്ന ദൃശ്യയുടെ വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് വിനീഷിന്റെ വീട്. കസ്റ്റഡിയിലുള്ള വിനീഷിനെ ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച വിനീഷിനെ നിലവിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: Malappuramdrishya murder
ShareTweetSendShare

More News from this section

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

Latest News

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies