ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ. ജാമിയത് ഉൽമ ഇ ഇസ്ലാം ഉപാദ്ധ്യക്ഷൻ മുഫ്തി അസിസുർ റഹ്മാൻ (70) ആണ് അറസ്റ്റിലായത്. ഇയാൾ ആൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതോടെയായിരുന്നു അറസ്റ്റ്.
ജാമിയ മൻസൂറുൾ ഇസ്ലാമിയ എന്ന് പേരുള്ള മദ്രസയിലെ അദ്ധ്യാപകൻ കൂടിയാണ് ഇയാൾ. ഇവിടെ വെച്ചാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മദ്രസയിൽ പരീക്ഷ എഴുതുന്നതിനെ ആൺകുട്ടിയെ കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇയാൾ പുറത്താക്കാൻ ശ്രമിച്ചിരുന്നു. താൻ നിരപരാധിയാണെന്ന് കുട്ടി പല തവണ പറഞ്ഞെങ്കിലും ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പരീക്ഷയിൽ മൂന്ന് വർഷത്തേക്ക് വിലക്കേർപ്പെടുത്തുമെന്നും അല്ലെങ്കിൽ താൻ പറയുന്നത് അനുസരിക്കണമെന്നും ഇയാൾ വിദ്യാർത്ഥിയോട് പറഞ്ഞു. ഇത് വിദ്യാർത്ഥി അനുസരിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പല തവണ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയാതായും പരാതിയിൽ പറയുന്നു. റഹ്മാനെതിരെ വിദ്യാർത്ഥി പല തവണ മറ്റ് അദ്ധ്യാപകരോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ ആരും തയ്യാറായിരുന്നില്ലെന്നും ആരോപണമുണ്ട്. ഇതിനിടെയാണ് ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്.
സംഭവത്തിൽ കുട്ടിയുടെ വീട്ടുകാർ വടക്കൻ കാൻഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പാകിസ്താൻ പീനൽ കോഡിലെ സെക്ഷൻ 377, 506, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Comments