കൊൽക്കത്ത : ബംഗാളിൽ ബിജെപി പ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. മിഡ്നാപോർ ജില്ലയിലാണ് സംഭവം. ദേബാശിഷ് ആചാര്യ എന്ന ബിജെപി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. നേരത്തെ തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജിയെ ദേബാശിഷ് മുഖത്തടിച്ച സംഭവുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ 4 മണിയോടെ അജ്ഞാതർ ചേർന്ന് ദേബാശിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഉച്ചയോടെ ദേബാശിഷ് മരിച്ചു. ദേബാശിഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ കൊലപാതകണോ എന്ന് സംശയിക്കുന്നതായും കുടുംബാംഗങ്ങൾ ആരോപിച്ചു.
2015 ൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇയാൾ അഭിഷേക് ബാനർജിയുടെ മുഖത്തടിച്ചത്. തുടർന്ന് 2020 ൽ ദേബാശിഷ് ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്.
ചായക്കടയിൽ കൂട്ടൂകാരോടൊപ്പം ഇരിക്കുന്നതിനിടെ ദേബാശിഷിന് ഒരു ഫോൺ കോൾ വന്ന് പോകുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ആരും ഇയാളെ കണ്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments