ആംസ്റ്റർഡാം: യൂറോ കപ്പ് ഗ്രൂപ്പ് സിയിൽ നെതർലാന്റ്‌സും ഓസ്ട്രിയയും പ്രീക്വാർട്ടറിലെത്തി. നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഓറഞ്ച് പട തോൽപ്പിച്ചത്. കരുത്തരായ ഉക്രൈനിനെ ഏക ഗോളിനാണ് ഓസ്ട്രിയ മറികടന്നത്. പ്രീക്വാർട്ടറിൽ അതിശക്തരായ ഇറ്റലിയാണ് ഓസ്ട്രിയയുടെ എതിരാളികൾ. നെതർലാന്റ്‌സിന്റെ എതിരാളി തീരുമാനിക്കപ്പെട്ടിട്ടില്ല. തുടർച്ചയായ പത്താം മത്സരത്തിലും ഒന്നിലേറെ ഗോളുകളുമാ യിട്ടാണ് നെതർലാന്റ്‌സ് വിജയക്കുതിപ്പ് തുടരുന്നത്.
ജോർജിനോ വെനാൾഡമിന്റെ ഇരട്ട ഗോളുകളാണ് നെതർലാന്റ്‌സിന് മികച്ച വിജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ മെംഫിസ് ഡിപെയുടെ ഗോളിലൂടെയാണ് നെതർലാന്റ്‌സ് മുന്നിലെത്തിയത്. തുടർന്ന് 51, 58 മിനിറ്റുകളിൽ വെനാൾഡം തുടർച്ചയായി നേടിയ ഗോളുകൾ ജയം ആധികാരികമാക്കി.
തുല്യ പോയിന്റുകളുമായിട്ടാണ് ഗ്രൂപ്പിൽ ഉക്രൈനും ഓസ്ട്രിയയും ഏറ്റുമുട്ടിയത്. 21-ാം മിനിറ്റിൽ ക്രിസ്‌റ്റോഫ് ബൊഗാർട്ടനർ നേടിയ ഗോളിലാണ് ഓസ്ട്രിയ ഉക്രയിനിനെ തോൽപ്പിച്ചത്.
Comments