തിരുവനന്തപുരം : വഴയില സ്വദേശികളായ അംബികയും, ഭർത്താവ് ശൈലേന്ദ്രനും ഇനി അന്തിയുറങ്ങുക ബിജെപി കൂട്ടായ്മയൊരുക്കിയ തണലിൽ. പീടികത്തിണ്ണകളിൽ ദിനങ്ങൾ തള്ളിനീക്കിയ വൃദ്ധ ദമ്പതികൾക്ക് പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽ മിസോറാം ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ കെെമാറി.
സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതിനാൽ ശൈലേന്ദ്രനും അംബികയും പാതയോരങ്ങളിലാണ് പകൽ സമയം ചിലവഴിച്ചിരുന്നത്. രാത്രി കാലങ്ങളിൽ പീടികത്തിണ്ണകളിൽ ഇരുവരും അഭയം പ്രാപിക്കും. ഇതു കണ്ട ഒരു കൂട്ടം ബിജെപി പ്രവർത്തകർ് ഇരുവർക്കും സ്വന്തമായൊരു വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ട് വരികയായിരുന്നു.
ഇതോടെ ശൈലേന്ദ്രന്റെയും, അംബികയുടെയും ദുരിത പൂർണമായ ജീവിതത്തിന് വിരാമമായിരിക്കുകയാണ്. പുതിയ വീട്ടിൽ ഇരുവർക്കും ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ബിജെപി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. താക്കോൽ ദാന ചടങ്ങിന്റെ ചിത്രങ്ങൾ കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഒട്ടേറെ ത്യാഗം സഹിച്ചും ആരോഗ്യ പ്രവർത്തനം നടത്തിയ ആശാവർക്കർമാരെ താക്കോൽ ദാന ചടങ്ങിൽ ബിജെപി ആദരിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡൻറ് വി.വി.രാജേഷ്, വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡൻറ് വി.ജി.ഗിരീഷ്കുമാർ, പേരൂർക്കട ഏരിയ പ്രസിഡൻറ് വിജയകുമാർ, തിരുത്തുംമൂല വാർഡ് കൗൺസിലർ രാജലക്ഷ്മി, വഴയില ശ്രീനാഥ്, ഹരികുമാർ, രാജീവ് എന്നിവർ പങ്കെടുത്തു.
Comments