വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത ആത്മീയനേതാവ് അയത്തൊള്ള ഖമെയ്‌നിയുടെ വിലക്ക് നീക്കാനൊരുങ്ങി അമേരിക്ക. ഇറാനുമായുള്ള 2015ലെ ആണവ കരാർ പുതുക്കൽ വ്യവസ്ഥയിൽ സമവായത്തിലെത്താനാണ് ജോ ബൈഡന്റെ നീക്കം. അതേ സമയം ചർച്ചകൾ ഏതുവിധത്തിലായിരിക്കുമെന്ന സംശയമാണ് പ്രതിരോധ വിദഗ്ധരെ കുഴക്കുന്നത്.
അമേരിക്കയുടേയും ഇറാന്റേയും മദ്ധ്യസ്ഥരാണ് ആണവ കരാർ വിഷയങ്ങളിലെ നിലവിലെ അവസ്ഥ വിലയിരുത്തിയത്. വിയന്നയിൽ വെച്ചായിരുന്നു നിർണ്ണായക കൂടിക്കാഴ്ച. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ഇറാന് മേൽ ഉപരോധം എന്നതിൽ നിന്ന് അമേരിക്ക പിന്നാക്കം പോകുമെന്ന സൂചനയുണ്ടായിരുന്നു. വിശാല അർത്ഥത്തിലുള്ള ഒരു സമവായമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നാണ് ബൈഡൻ ഭരണകൂടത്തിലെ വിദഗ്ധർ പറയുന്നത്.
ഇറാനാണ് ചർച്ചകൾക്കായി മുന്നോട്ട് വന്നതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പറയുന്നത്. രാജ്യത്തെ ആണവ നിലയങ്ങൾ താൽക്കാലികമായി അടച്ചുകൊണ്ട് ഇറാൻ നടത്തിയ നീക്കം ചർച്ച മുന്നിൽ കണ്ടാണെന്നതിന് ഏതാണ്ട് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് സമ്പുഷ്ട യുറേനിയം ലഭിക്കാനാണ് ഇറാന്റെ ശ്രമം. ഇതിനായി അന്താരാഷ്‌ട്ര സമ്മർദ്ദങ്ങളെ അംഗീകരിക്കുന്നുവെന്ന തോന്നലാണ് ഇറാനുണ്ടാക്കുന്നതെന്ന് ഇസ്രായേൽ ആരോപി ച്ചിരുന്നു. യുറേനിയം ലഭിച്ചാൽ ഇറാൻ അത് ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കുമെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.















