ബുഡാപെസ്റ്റ്: യൂറോകപ്പിൽ നിർഭാഗ്യം പിന്തുടർന്ന് ഓറഞ്ച് പട. ചെക്‌റിപ്പബ്ലിക്കാണ് നെതർലന്റ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചത്. മത്യാസ് ഡി ലിറ്റ് ചുവപ്പുകാർഡുകണ്ട് പുറത്തുപോയതോടെ പത്തുപേരുമായി കളിക്കേണ്ടിവന്നതാണ് നെതർലന്റ്‌സിന് വിനയായത്.
ബുഡാപെസ്റ്റിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി മികച്ച വിജയം കൊതിച്ച നെതർലന്റ്‌സ് ആദ്യ പകുതിയിൽ നടത്തിയ എല്ലാ മുന്നേറ്റങ്ങളും ചെക് പ്രതിരോധ നിര തകർത്തു. കളിയുടെ 68-ാം മിനിറ്റിലാണ് തുടർച്ചയായി ആക്രമണം നടത്തിയ ചെക് താരങ്ങൾക്ക് ആദ്യ ഫലം ലഭിച്ചത്. 68-ാം മിനിറ്റിൽ തോമസ് ഹോൾസാണ് ഡച്ച് വല കുലുക്കിയത്. 80-ാം മിനിറ്റിൽ പാട്രിക് ഷിക്ക് രണ്ടാം ഗോളും നേടി. ക്വാർട്ടറിൽ ഡെൻമാർക്കാണ് ചെക് റിപ്പബ്ലിക്കിന്റെ എതിരാളി.
Comments