ഇസ്ലാമാബാദ്: കുട്ടികളെ ഭീകരരാക്കാൻ മദ്രസകളുപയോഗിക്കുന്നുവെന്ന അമേരിക്കയുടെ ആരോപണം തള്ളി പാകിസ്താൻ. മദ്രസാ പഠന സമയത്ത് തങ്ങൾക്ക് ഏ.കെ.47 തോക്ക് ഉപയോഗിക്കാൻ പരിശീലനം ലഭിച്ചെന്ന ഒരു വിദ്യാർത്ഥിയുടെ തുറന്നുപറച്ചിലാണ് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്.
അമേരിക്കയുടെ വാദം അടിസ്ഥാന രഹിതമാണെന്നും അപവാദപ്രചാരണമാണെന്നുമാണ് പാകിസ്താൻ വിദേശകാര്യവകുപ്പ് പ്രസ്താവന ഇറക്കിയത്. കുട്ടികളെ ഭീകര പ്രവർത്തന ങ്ങൾക്കായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും ഉൾപ്പെട്ടതായി അമേരിക്ക തെളിവ് സഹിതമാണ് ആരോപണം ഉന്നയിച്ചത്.
പാകിസ്താൻ ഒരു ഭീകരസംഘടനകളേയും സഹായിക്കുന്നില്ല. അതുപോലെ കുട്ടികളെ ഭീകരപ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നുമില്ല. പാകിസ്താൻ നിരന്തരം ഭീകരർക്കെതിരെ പോരാടുകയാണ്. പാകിസ്താനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ ലോകരാഷ്ട്രങ്ങൾക്ക് അറിയാവുന്നതാണ്. ഇവരെ നിയന്ത്രിക്കാൻ എല്ലാ സഹായങ്ങളും ഭരണകൂടം ചെയ്യുന്നുണ്ടെന്നും പാകിസ്താൻ പറഞ്ഞു.
പാകിസ്താന്റെ വാദത്തെ അമേരിക്ക പൂർണ്ണമായും തള്ളുകയാണ്. പാകിസ്താനടക്കം ആറു രാജ്യ ങ്ങളിൽ ഭീകരത അതിരൂക്ഷമാണ്. എല്ലാ രാജ്യത്തും കുട്ടികളെയടക്കം പരിശീലിപ്പിച്ച് ചാവേറുകളാക്കുന്നത് വർദ്ധിക്കുകയാണ്. ഇത്തരം ഭരണകൂടങ്ങൾക്ക് സൈനിക പരിശീലനം, സൈനിക സാമ്പത്തിക സഹായം, പ്രതിരോധ ഉപകരണം നൽകൽ, സമാധാന സേനകളെ അയക്കൽ എന്നിവ നൽകേണ്ടതില്ലെന്നാണ് തീരുമാനം. ഇതിന് മുന്നോടിയായുള്ള റിപ്പോർട്ടിലാണ് പാകിസ്താനിലെ കുട്ടികളെ ഭീകരരാക്കുന്നുവെന്ന പരാമർശം രേഖപ്പെ ടുത്തിയത്.
Comments