ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ സർഫ്‌സൈഡിലെ കെട്ടിടസമുച്ചയ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 22 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മിയാമിയിലെ മേയർ ഡാനിയേല ലെവിൻ കാവയാണ് വിവരം പുറത്തുവിട്ടത്.
ഇതുവരെയുള്ള തിരച്ചിലിൽ 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആകെ 188 പേർ ദുരന്തത്തിൽ പെട്ടെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 126 പേർക്കായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. എത്രപേരെ കാണാതായി എന്ന വിഷയത്തിൽ പോലീസ് ഒരോ ചെറിയ വിവരവും പരിശോധിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. അതിനാൽ തന്നെ കാണാതായെന്ന് കരുതുന്നവരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകാമെന്നും കാവ പറഞ്ഞു.
മിയാമി ബീച്ചിനടുത്തുള്ള അപകടാവസ്ഥയിലായ കെട്ടിട സമുച്ചയം പൂർണ്ണമായും പൊളിച്ചു നീക്കാനുള്ള ഉത്തരവിൽ താൻ ഒപ്പിട്ടതായും ലെവിൻ കാവ പറഞ്ഞു. കെട്ടിടം തകരാനുണ്ടായ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 2018ലെ ഫ്ലോറിഡയിലെ കെട്ടിടങ്ങളുടെ സുരക്ഷാ റിപ്പോർട്ട് പരിശോധിക്കുകയാണെന്നും മേയർ പറഞ്ഞു.
Comments