ലണ്ടൻ: ബ്രിട്ടന്റെ വനിതാ നീന്തൽ പ്രതിഭ ഷൊബാൻ മാരീ ഒകോണർ വിരമിച്ചു. വൻകുട ലിലെ അണുബാധ നിരന്തരം പ്രശ്‌നമായതോടെയാണ് മെഡൽ ഉറപ്പിച്ചിരുന്ന താരം 25-ാം വയസ്സിൽ നീന്തൽക്കുളത്തിനോട് വിടപറഞ്ഞത്. റിയോ ഒളിമ്പിക്‌സിലെ 200 മീറ്ററിൽ വെള്ളിമെഡൽ ജേതാവാണ് ഷിയോബാൻ.
16-ാം വയസ്സിലാണ് ഷൊബാന് രോഗലക്ഷണം കണ്ടുതുടങ്ങിയത്.രോഗബാധയിലും മികച്ച പരിശീലനത്തിലൂടെ റിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി ഷൊബാൻ അത്ഭുതമായി. എന്നാൽ രോഗം മൂർഛിച്ചതോടെ പരിശീലനം തുടരാനാകാത്തതാണ് ഷൊബാനെ വിരമിക്കാൻ നിർബന്ധിതമാക്കിയത്.
വൻകുടലിൽ നീരുവയ്‌ക്കുക. ഇടയ്‌ക്കിടയ്‌ക്ക് മലവിസർജ്ജനത്തിന് പോകണമെന്ന് തോന്നുക എന്നത് അസുഖത്തിന്റെ ലക്ഷണമാണ്. ഇതിനൊപ്പം നിരന്തരമുള്ള വൈറസ് ബാധ രോഗിയെ ഭക്ഷ്യവിഷബാധയേറ്റാലെന്ന പോലെ തളർത്തിക്കളയും. ഇതിനെയെല്ലാം മറികടന്നാണ് ഷൊബാൻ റിയോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേട്ടം കൈവരിച്ചതെന്നത് കായിക ലോകത്തിന് തന്നെ വലിയ പ്രേരണയാണ് നൽകിയത്.
Comments