ലണ്ടൻ: യൂറോ കപ്പിലെ ആദ്യ സെമിഫൈനൽ ഇന്ന് . വിജയക്കുതിപ്പ് തുടരുന്ന ഇറ്റലിയും ഏറ്റവുമധികം ഗോളടിച്ച ടീമുകളിലൊന്നായ സ്‌പെയിനും ഇന്ന് കൊമ്പുകോർക്കും. വെബ്ലിയിലാണ് യൂറോ ആദ്യ സെമി നടക്കുന്നത്. ഇരുടീമുകളും 14 തവണ ഏറ്റുമുട്ടിയതിൽ ഇറ്റലി 2 തവണമാത്രമേ സ്‌പെയിനിനെ തോൽ്പ്പിച്ചിട്ടുള്ളത്.
ഏതു നിമിഷവും ഗോളടിക്കാൻ ശേഷിയുള്ള ഇമ്മോബിലേയും ഇൻസീന്യേയും ഇറ്റാലിയൻ നിരയിൽ മികച്ച ഫോമിലാണ്. ലോക്കാറ്റെല്ലി, കിയേസ എന്നിവരെ എപ്പോൾ ഇറക്കണമെ ന്നതാണ് മാൻചീനിയുടെ മുന്നിലെ വെല്ലുവിളി. പരിക്കേറ്റ ലിയനാർഡോ സ്പിനസോളയ്‌ക്ക് പകരമായി എമേഴ്‌സണാണ് പരിഗണിക്കപ്പെടുന്നത്.
തുടർച്ചയായ മത്സരത്തിൽ അഞ്ച് ഗോളുകളടിച്ചാണ് കാളപ്പോരിന്റെ നാട്ടുകാർ അസൂറികൾ ക്കെതിരെ ഇറങ്ങുന്നത്. സെർജിയോ ബുസ്‌ക്വറ്റ്‌സാണ് പ്രധാനതാരം. ഒപ്പം യുവതാരം ഫെറാൻ ടോറസിന്റെ കരുത്ത് ഗുണമാകും.
Comments