ലണ്ടൻ: വെബ്ലിയിൽ വിജയക്കുതിപ്പ് തുടർന്ന് ഇറ്റലി ഫൈനലിൽ കടന്നു. സ്‌പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അസൂറികൾ ഫൈനലിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകളടിച്ച് സമനില പിടിച്ചതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 4-2നാണ് കളി ഇറ്റലിക്ക് അനുകൂലമായത്. സ്പെയിനിന്റെ മൊറാട്ടയുടെ പിഴവാണ് ഇറ്റലിയ്‌ക്ക് ഗുണമായത്. കലാശപോരാട്ടത്തിൽ ഇംഗ്ലണ്ട്-ഡെൻമാർക് രണ്ടാം സെമിയിലെ വിജയിയെയാണ് ഇറ്റലി നേരിടുക.
മികച്ച പന്തടക്കത്തോടെ മുന്നേറിയ സ്‌പെയിൻ നിര ആദ്യ പകുതിയിൽ കളം നിറഞ്ഞു. തുടർന്ന് ഇറ്റലിയും ആക്രമണത്തിന് മൂർച്ചകൂട്ടി. 6-ാം മിനിറ്റിൽ സ്‌പെയിനിനായി ഡാനിൽ ഒൽമോയുടെ ഷോട്ട് ഇറ്റാലിയൻ ഗോൾകീപ്പർ ഡോണാരുമ രക്ഷപെടുത്തി. ആദ്യപകുതി യുടെ അവസാന നിമിഷം എമേസണിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിമടങ്ങിയതും സ്‌പെയിനിന് നിരാശ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ കളി ഇറ്റലിക്കനുകൂലമായി. 60-ാം മിനിറ്റിലാണ് ആദ്യ ഗോൾ വീണത്. ഫെഡറികോ കിയേസയാണ് ഇറ്റലിക്കായി ഗോൾ നേടിയത്. എന്നാൽ പ്രത്യാക്രമണത്തിലൂടെ 80-ാം മിനിറ്റിൽ ബോക്‌സിലേക്ക് അതിവേഗം കയറിയ മൊറാട്ട സ്‌പെയിനിന് സമനില നൽകി. നിശ്ചിത സമയത്തും കളി സമനിലയിലായതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ രണ്ടു പെനാൽറ്റികളും ഇരുടീമുകളും പാഴാക്കി. ഇറ്റലിയുടെ ആദ്യ ഗോൾ ലോകടെല്ലി പാഴാക്കിയപ്പോൾ. സ്പാനിഷ് താരം ഓൽമോയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിതെറിച്ചു. ഇരുടീമുകളുടേയും രണ്ടാം ഗോളുകൾ വലയിലെത്തി. ബെലോറ്റിക്കും മൊറേനേയ്‌ക്കും തങ്ങളുടെ ടീമുകൾക്കായി ഗോളടിക്കാനായി. മൂന്നാം കിക്കെടുത്ത ബൊനൂച്ചിയാണ് ഇറ്റലിക്കായി രണ്ടാം ഗോൾ നേടിയത്. സ്‌പെയിനിനായി തിയാഗോയാണ് രണ്ടാം ഗോൾ നേടിയത്. ബെർണാഡേഷി ഇറ്റലിക്കായി മൂന്നാം ഗോളും നേടി. മൊറാട്ടയുടെ കിക്ക് ഇറ്റാലിയൻ കോച്ച് ഡൊണാരുമ രക്ഷപെടുത്തിയതോടെ ഇറ്റലിയുടെ പ്രതീക്ഷ വർദ്ധിച്ചു. അവസാന കിക്കെടുത്ത ജോർജ്ജീന്യോ ലക്ഷം കണ്ടതോടെ അസൂറികൾ ആഹ്ലാദ തിമിർപ്പിലായി.
Comments