ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരർക്കെതിരെ നടത്തുന്നത് ശക്തമായ പ്രത്യാക്രമണമെന്ന് സൈന്യവും പോലീസ് വിഭാഗവും . സംയുക്ത നീക്കങ്ങളിലൂടെ ഈ വർഷം ആറുമാസത്തിനിടെ 78 ഭീകരരെ വകവരുത്തിയെന്ന് പോലീസ് മേധാവി അറിയിച്ചു. കശ്മീർ ഐ.ജി.പിയായ വിജയ് കുമാറാണ് കണക്കുകൾ പുറത്തുവിട്ടത്. ഇന്നു രാവിലെ രണ്ടു ഭീകരരെ വധിച്ച ശേഷമാണ് മാദ്ധ്യമങ്ങളോട് വിജയ്കുമാർ സംസാരിച്ചത്.
‘ലഷ്‌ക്കർ ബന്ധമുള്ള പ്രദേശവാസികളായ രണ്ടുപേരെയാണ് സൈന്യം ഇന്ന് വധിച്ചത്. ജമ്മകശ്മീർ പോലീസിന്റെ ശക്തമായ നിരീക്ഷണമാണ് ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ സാധിക്കുന്നത്. ആറു മാസത്തിനിടെ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ 78 പേരെ ഇല്ലാതാക്കി. വധിച്ചവരിൽ 38 പേർ ലെഷ്‌ക്കറിന്റേയും ഹിസ്ബുൾ മുജാഹിദ്ദീന്റേതുമാണ്. ഇതു കൂടാതെ അൽ ബദർ, ജയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വാത്-ഉൽ-ഹിന്ദ് എന്നീ സംഘടനകളുടെ അംഗങ്ങളും വധിക്ക പ്പെട്ടിട്ടുണ്ട്.’ ഐ.ജി.പി.വിജയ്കുമാർ പറഞ്ഞു.
ഇന്നു രാവിലെ ശ്രീനഗർ ദാൻമർ പ്രദേശത്തെ അൽമദാർ കോളനിയിൽ കേന്ദ്രീകരിച്ച രണ്ടു ലക്ഷ്‌ക്കർ ഭീകരരെയാണ് സൈന്യം വധിച്ചത്.
Comments