കോഴിക്കോട്: പത്താംക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഏറെ സന്തോഷത്തിലാണ് കോഴിക്കോട് ചെറുവറ്റ സേവാഭാരതി ബാലികാസദനത്തിലെ അന്തേവാസികൾ.ബാലികാ സദനത്തിലെ പത്താംക്ലാസ് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നതവിജയമാണ് ഇത്തവണ നേടിയത്. പ്രതിസന്ധിയെ തരണം ചെയ്ത് വിജയം നേടാന്‍ ഇവര്‍ക്ക് താങ്ങായത് ബാലികാ സദനത്തിലെ ജീവിതമാണ്.
പയമ്പ്ര ഹയര്‍സെക്കന്‍ഡറിയില്‍ നിന്ന് പരീക്ഷയെഴുതി ഏഴ് വിദ്യാര്‍ത്ഥിനികളാണ് ഉന്നതവിജയം കരസ്ഥമാക്കിയത്.ചെറുവറ്റ ബാലികസദനത്തില്‍ താമസിച്ച് പഠിച്ച വിദ്യാര്‍ത്ഥികളില്‍ ഡോക്ടര്‍റും നഴ്സും മാദ്ധ്യമപ്രവർത്തകരും ഉള്‍പ്പെടെ ഉന്നതിവിദ്യാഭ്യാസം നേടി ജീവിതം കരുപ്പിടിപ്പിച്ചവര്‍ ഏറെയാണ്. ഇത്തവണ പരീക്ഷയെഴുതിയ ഏഴുപേരില്‍ രണ്ട് പേര് മുഴുവന്‍ എപ്ലസോടുകൂടിയാണ് വിജയിച്ചത്. മൂന്നുപേര്‍ക്ക് എട്ട് വിഷയത്തില്‍ എപ്ലസ് ലഭിച്ചു. ആരും പഠനത്തില്‍ പിന്നാക്കംപോയില്ല.
പഠനത്തില്‍ മാത്രമല്ല പാഠ്യേതര വിഷയത്തിലും മുന്നിലാണ് ഇവിടുത്തെ കുട്ടികള്‍. ലൈബ്രറി സൈകര്യം ഉള്‍പ്പെടെ അറിവിന്റെ വലിയ ലോകമാണ് ബാലികാസദനം കുട്ടികള്‍ക്കായി ഒരുക്കുന്നത്.
നാലു വയസ്സു മുതല്‍ വിവിധ പ്രായത്തിലുള്ള നാല്പതിലേറെ കുട്ടികളാണ് ബാലികാസദനത്തില്‍ പഠിക്കുന്നത്.
Comments