വാഷിംഗ്ടൺ: അഫ്ഗാൻ വിഷയത്തിൽ താലിബാന് മുന്നറിയിപ്പുമായി അമേരിക്കൻ സൈനിക മേധാവി. അവസാന ജയം നേടിയെന്ന താലിബാന്റെ ധാരണ തിരുത്തേണ്ടിവരുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ സൈനിക മേധാവി മാർക്ക് മില്ലെ മുന്നറിയfപ്പുനൽകിയത്. താലിബാന്റെ ജയം എന്നത് കൃത്യമായ ആഗോള തിരക്കഥയാണെന്നും കളിയുടെ അവസാനം എഴുതപ്പെട്ടിട്ടില്ലെന്നും അമേരിക്കൻ സൈനിക മേധാവി പറഞ്ഞു.
‘കളിയുടെ അവസാനം ഇനിയും എഴുതപ്പെട്ടിട്ടില്ലെന്ന് താലിബാൻ ഓർക്കണം. ജയിച്ചു കൊണ്ടിരിക്കുന്നതെന്നാണ് താലിബാൻ പലരേയും കൊണ്ട് പറയിക്കുന്നത്. ഒരു തിരക്കഥ ലോകം മുഴുവൻ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ട്. ഇന്ന് 212 ജില്ലകൾ പിടിച്ചെന്ന് പറയുന്നു. തൊട്ടടുത്ത ദിവസം അത് 213 ആകുന്നു. അതിനർത്ഥം 419 ജില്ലകളിൽ പകുതിയും തങ്ങളുടെ കയ്യിലാണെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.’ സൈനിക മേധാവി മാർക്ക് മില്ലെ വ്യക്തമാക്കി.
കഴിഞ്ഞ ആറു മാസത്തിനകം വലിയൊരു മേഖല താലിബാന്റെ കൈവശമായി എന്ന കാര്യം അമേരിക്ക സമ്മതിച്ചു. എന്നാൽ ഒരു പ്രവിശ്യാ തലസ്ഥാനവും താലിബാൻ പിടിച്ചിട്ടില്ലെന്നും മില്ലെ വ്യക്തമാക്കി. 34 പ്രവിശ്യാ തലസ്ഥാനങ്ങളാണ് അഫ്ഗാനിലുള്ളത്. ഒരെണ്ണം പോലും താലിബാന്റെ കയ്യിലല്ല. എന്നാൽ പല പ്രവിശ്യയുടേയും ചുറ്റുമുള്ള ജില്ലകളിൽ താലിബാന്റെ സജീവ സാന്നിദ്ധ്യമുണ്ട്. അതുപയോഗിച്ച് പ്രവിശ്യാ ഭരണകൂടത്തെ സമ്മർദ്ദത്തി ലാക്കാനാണ് ശ്രമിക്കുന്നത്. പ്രധാന ജനവാസ മേഖലകളെ ഒറ്റപ്പെടുത്തി ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാമെന്നാണ് അവർ കണക്കുകൂട്ടുന്നതെന്നും മില്ലെ പറഞ്ഞു.
Comments