സിംല: കനത്ത മഴയെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിൽ എട്ട് പേർ മരിച്ചു. നിരവധി പേരെ കാണാതായി. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചത്. കുളുവിൽ നാല് പേരും ലഹോൽ സ്പിതിയിൽ മൂന്ന് പേരും ചമ്പയിൽ ഒരാളുമാണ് മരിച്ചത്.
ലഹോൽ സ്പിതിയിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ശക്തമായ മഴയിൽ നദിയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. നദീതീരത്താണ് കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുള്ളത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡ് ഗതാഗതം പൂർണമായും നിലച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ പലയിടത്തും മഴ തുടരുകയാണ്. ഈ സഹചര്യത്തിൽ സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments