ന്യൂഡൽഹി: കമാന്റർതല ചർച്ചയിൽ ശക്തമായ ആവശ്യങ്ങൾ മുന്നിൽവെച്ച് ഇന്ത്യ. ഗോഗ്ര ഹോട്സ്പ്രിംഗ് മേഖലയിൽ നിന്നുള്ള ചൈനയുടെ പിന്മാറ്റവും ദെപ്സാങ്ങിൽ ഇന്ത്യയുടെ പട്രോളിംഗ് തടയരുതെന്നുമുള്ള നിർദ്ദശമാണ് ഇന്ത്യ മുന്നിൽവെച്ചത്. കോർ കമാന്റർ തലത്തിലെ 12-ാമത് യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. ചൈനുടെ അതിർത്തി ഭാഗത്തുള്ള മോൾഡയിലാണ് ഇരുസൈനിക ഉദ്യോഗസ്ഥരും വിദേശകാര്യവകുപ്പ് പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയത്.
ഇന്നലെ രാവിലെ പത്തരമണി മുതലാണ് ചർച്ചകൾ ആരംഭിച്ചത്. രാത്രി ഏഴുമണി വരെ ചർച്ചകൾ നീണ്ടു. ഒരുവർഷത്തോളമായി വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ നടക്കുകയാണ്. ഇതിൽ 9-ാം ഘട്ടം വരെ ചൈന ചർച്ചകളിലെ തീരുമാനം നടപ്പാക്കിയിരുന്നില്ല. ലഡാക് മേഖലയിലേക്ക് പതിവിന് വിപരീതമായി ഇന്ത്യ സൈനിക ക്യാമ്പുകൾ സ്ഥാപിച്ചത് ചൈനയ്ക്ക് തിരിച്ചടിയായി. കാലാവസ്ഥ കഠിനമായതും ചൈനയുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു. അരലക്ഷത്തിലധികം സൈനികരെ ആരോഗ്യപ്രശ്നം കാരണം പിൻവലിക്കേണ്ടിവന്നതും ചൈനയ്ക്ക് വിനയായി.
തുടർന്നുള്ള ചർച്ചകളിലാണ് പാംഗോങ് തടാക തീരത്തുനിന്ന് പിന്മാറ്റം ഇരുസേനാ വിഭാഗങ്ങളും ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ മാസവും അതിർത്തിയിൽ ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം ഇന്ത്യൻ ഡ്രോണുകൾ കണ്ടെത്തിയിരുന്നു.
Comments