ന്യൂഡൽഹി: ക്ഷണം ലഭിച്ചാൽ കേരളത്തിൽ വരുമെന്ന് ഒളിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര. പിടി ഉഷയെ കാണണമെന്നും നീരജ് ചോപ്ര പറഞ്ഞു. അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ് ആണ്. സ്വർണ മെഡൽ കൈവരിച്ചതിന് പിന്നാലെ നേട്ടം പിടി ഉഷയ്ക്കും മിൽഖാ സിംഗിനും സമർപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പ്രതികരിച്ചിരുന്നു.
സഫലമാകാതെ പോയ പി.ടി ഉഷയുടെ സ്വപ്നം ഇപ്പോൾ യാഥാർഥ്യമായെന്ന് വിശ്വസിക്കുന്നുവെന്നാണ് നീരജ് ചോപ്ര പറഞ്ഞത്. തന്റെ സ്വപ്നമാണ് നീരജിലൂടെ സാക്ഷാത്കരിച്ചതെന്നായിരുന്നു പിടി ഉഷയുടെ പ്രതികരണം. 1984ലെ ലോസ്ഏയ്ഞ്ചൽസ് ഒളിമ്പിക്സിലാണ് സെക്കന്റുകളുടെ വ്യത്യാസത്തിൽ പി.ടി.ഉഷയ്ക്ക് വെങ്കലം നഷ്ടമായത്. 400 മീറ്റർ ഹർഡിൽസിലാണ് ഉഷ മത്സരിച്ചത്.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഒളിമ്പിക്സ് അതിലറ്റിക്സിൽ ചരിത്രം കുറിച്ച് നീരജ് ചോപ്രയിലൂടെ ഇന്ത്യ സ്വർണം നേടിയത്. ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ രാജ്യത്തിന് ലഭിച്ച ആദ്യ സ്വർണമാണിത്.
Comments