മുംബൈ : പരീക്ഷാ ഫലം വൈകുന്നതിനെതിരെ മുംബൈ സർവകലാശാലയ്ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ബിഎ, ബിഎസ്സി,ബികോം എന്നിവയുടെ പരീക്ഷാഫലം പുറത്തുവിടാൻ ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണിയെന്ന് മുംബൈ സർവകലാശാലയുടെ പരീക്ഷാ മൂല്യനിർണയ ഡയറക്ടർ അറിയിച്ചു. ബാന്ദ്ര കുർല കോംപ്ലക്സ് പോലീസ് സ്റ്റേഷനിൽ സർവകലാശാല അധികൃതർ പരാതി നൽകി. ഐപി ആഡ്രസ് കണ്ടെത്തി ഇ-മെയിലുകളുടെ ഉറവിടം കണ്ടെത്താനുളള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ബികോമിന്റെയും ബിഎസിയുടെയും അവസാന വർഷ സെമസ്റ്റർ ഫലങ്ങൾ മുംബൈ സർവകലാശാല ജൂലൈയിൽ പുറത്തിറക്കിയിരുന്നു. എന്നാൽ കൊറോണ വ്യാപനം കാരണം ഒന്നാം വർഷ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകി.
ഇത്തരം ഭീഷണികൾ വളരെക്കാലമായി മുംബൈയിൽ നടക്കുന്നു. ഒരാഴ്ച മുമ്പ്, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് , അമിതാഭ് ബച്ചന്റെ ബംഗ്ലാവ് എന്നിവിടങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭിഷണിപ്പെടുത്തിയ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.
Comments