ന്യൂഡൽഹി: ടോക്കിയോയിൽ നിന്നും മടങ്ങിയെത്തിയ ഒളിമ്പ്യൻ നീരജ് ചോപ്രയ്ക്ക് കടുത്ത പനിയും തൊണ്ട വേദനയും. കൊറോണ പരിശോധനയിൽ നെഗറ്റീവാണെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ് നീരജ് ചോപ്ര.
ഒളിമ്പിക്‌സ് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണ് ജാവ്‌ലിനിൽ നീരജ് ചോപ്ര സ്വന്തമാക്കിയത്. നീരജിന്റെ ടോക്കിയോയിലെ പ്രകടനത്തെ ഇക്കുറി ഒളിമ്പിക്‌സിലെ ശ്രദ്ധേയമായ 10 ട്രാക്ക് ആൻഡ് ഫീൽഡ് മുഹൂർത്തങ്ങളിൽ ഒന്നായി വേൾഡ് അത്‌ലറ്റിക്‌സ് തെരഞ്ഞെടുത്തിരുന്നു.
87.58 മീറ്ററാണ് നീരജ് എറിഞ്ഞ ദൂരം. ഫൈനൽ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 87.03 മീറ്റർ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തിൽ .55 മീറ്ററായി ദൂരം വർദ്ധിപ്പിച്ചത് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഇന്ത്യൻ അത്ലറ്റിക്സ് താരങ്ങൾ അധികം ശ്രദ്ധിക്കാതിരുന്ന ജാവലിൻ ത്രോയിൽ നീരജിന്റെ പ്രകടനം രാജ്യത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.















