മുംബൈ: മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിച്ച പുതിയ കൊറോണ പ്രോട്ടോക്കോളുകൾ അനുസരിച്ച് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് 50 ശതമാനം മാത്രം ആളുകളോടെ ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും രാത്രി 10 മണി വരെ തുറക്കാൻ അനുവദം നൽകിയിട്ടുണ്ട്.
മുംബൈയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും എടുത്തവർക്ക് മാത്രമാണ് ട്രെയിനിൽ പ്രവേശനം അനുവദിക്കുക. വാക്‌സിൻ സ്വീകരിച്ച് 15 ദിവസത്തിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. വാക്‌സിൻ സ്വീകരിച്ചവർ യാത്രാ വേളയിൽ സർട്ടിഫിക്കറ്റ് കരുതണം. പ്രധാന നഗരങ്ങളിലും മാളുകളിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മാളുകൾക്ക് പുറത്ത് സെക്യൂരിറ്റിയെ നിയമിക്കണമെന്നും മാളിൽ എത്തുന്നവരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്.
വാക്‌സിൻ സ്വീകരിച്ച ജീവനക്കാരെ ഉപയോഗിച്ച് റെസ്റ്റോറന്റുകൾ, ജിംനേഷ്യങ്ങൾ, യോഗ കേന്ദ്രങ്ങൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പാകൾ, തുടങ്ങിയവയും പ്രവർത്തിപ്പിക്കാം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് രാത്രി 10 മണി പ്രവർത്തിപ്പിക്കാനാണ് അനുമതി. വിവാഹ ചടങ്ങുകൾക്കും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. തുറന്ന സ്ഥലത്താണ് ചടങ്ങ് നടക്കുന്നതെങ്കിൽ 200 പേരെയും ഇൻഡോർ ആണെങ്കിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെയും പങ്കെടുപ്പിക്കാം.
Comments