ജനീവ: താലിബാൻ ഭീകരത ഐക്യരാഷ്‌ട്രസഭ ചർച്ചചെയ്യും. അഫ്ഗാനിലെ താലിബാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കുന്നത്. ഈ മാസം 24-ാം തിയതിയാണ് ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ യോഗം.
അഫ്ഗാനിൽ നടക്കുന്നത് ക്രൂരമായ നടപടികളാണ്. താലിബാൻ ഓരോ പ്രവിശ്യകളും പിടിച്ച സമയത്ത് നൂറുകണക്കിന് നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്. സ്ത്രീകൾക്ക് നേരേയും അതിക്രമം ഉണ്ടായി. കാലാകാരന്മാരായവരെ നിഷ്‌ക്കരുണമാണ് താലിബാൻ കൊലപ്പെടു ത്തിയത്. വിദേശീയരടക്കം നിരവധി മാദ്ധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. അഫ്ഗാനിൽ നിരവധി വനിതാ മാദ്ധ്യമപ്രവർത്തകർ പലസമയത്തായി ഭീകരരുടെ ആക്രമണത്തിന് ഇരയായെന്നുള്ള തെളിവുകളും സഭ വിശദമായി പരിശോധിക്കും.
താലിബാനെതിരെ മനുഷ്യാവകാശ വിഷയത്തിൽ 89 രാജ്യങ്ങളാണ് പരാതി സമർപ്പിച്ചത്. എല്ലാ രാജ്യങ്ങൾക്കും വെർച്ച്വൽ സംവിധാനത്തിലൂടെ യോഗത്തിൽ പങ്കെടുക്കാനുള്ള അനുവാദമുണ്ട്. കാബൂളിൽ രക്തചൊരിച്ചിലുണ്ടാകാതിരിക്കാൻ താലിബാൻ കാര്യമായ പരിശ്രമമാണ് നടത്തിയത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ ശ്രദ്ധ കൂടുതലും കാബൂളിലായ തിനാലാണ് താലിബാൻ അടങ്ങിയത്. അതേ സമയം സ്ത്രീകളെ പുറത്തിറക്കാതിരിക്കാൻ ഭീതിജനകമായ അന്തരീക്ഷമാണ് നഗരത്തിൽ താലിബാൻ ഉണ്ടാക്കുന്നത്.
Comments