ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ കേന്ദ്രമായി ജമ്മു അതിവേഗം ഉയർന്നുവരികയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ജമ്മു കശ്മീരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ഓഗസ്റ്റ് 5ന് ശേഷം സംഭവിച്ച ചരിത്രപരമായ ഭരണഘടനാ മാറ്റങ്ങളും അക്കാദമിക വളർച്ചയുടെ തടസ്സങ്ങളും ഇല്ലാതാക്കിയതോടെ, ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള മികച്ച അധ്യാപകർ ജമ്മു കശ്മീരിലേക്ക് വന്ന് സേവനമനുഷ്ഠിക്കാൻ തയ്യാറായി. രണ്ട് വർഷമായി കൊറോണ വിതച്ച പ്രത്യാഘാതങ്ങൾക്കിടയിലും ജമ്മു കശ്മീരിലെ വിദ്യാഭ്യാസ മേഖലയിൽ മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ് ഐഐഎം ജമ്മു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, എയിംസ്, ഭാദർവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റിയൂഡ് മെഡിസിൻ, കത്തുവയിലെ ഇൻഡസ്ട്രിയൽ ബയോടെക് പാർക്ക് തുടങ്ങിയ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളെക്കുറിച്ച് ജമ്മുവിന് അഭിമാനിക്കാം.
ജമ്മു കേന്ദ്ര സർവകലാശാലയിലെ ബഹിരാകാശ കേന്ദ്രം, കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങൾ, അര ഡസനിലധികം സർക്കാർ മെഡിക്കൽ കോളേജുകൾ, ആർയുഎസ്എ ധനസഹായമുള്ള എഞ്ചിനീയറിംഗ് കോളേജുകൾ, ആയുർവേദിക് കോളേജ്, വരാനിരിക്കുന്ന ഹോമിയോപ്പതിക് കോളേജ്, ജമ്മു പ്രവിശ്യയിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ ഒരു ശൃംഖല തുടങ്ങിയവ ഉടൻ യാഥാർത്ഥ്യമാകും. കൂടാതെ, ഉടൻ തന്നെ 25,000 കോടി രൂപയുടെ വലിയ വ്യവസായ നിക്ഷേപത്തിന് ജമ്മു സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments