ന്യൂഡൽഹി: അഫ്ഗാനിസ്താൻ ഭരണം താലിബാൻ ഭീകരർ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
അയൽരാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങൾ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിലെ അഫ്ഗാനിലെ ജനങ്ങളുടെ സ്ഥിതിയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് വീണ്ടും ചർച്ചയാക്കുന്നത്.
അതേസമയം താലിബാൻ ഭീകരരുടെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച 70 സിഖ് വംശജരെ താലിബാൻ തടഞ്ഞു വെച്ചിരുന്നു. ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അയച്ച വിമാനത്തിൽ അഫ്ഗാൻ പൗരന്മാർക്ക് മടങ്ങാൻ കഴിയില്ലെന്നാണ് താലിബാൻ പറഞ്ഞത്. അതേസമയം അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ രക്ഷാദൗത്യം ഇന്ത്യ തുടരുകയാണ്.
ഇതുവരെ നിരവിധി പേരെയാണ് ജന്മനാട്ടിലെത്തിച്ചത്. ഇന്ത്യൻ പൗരന്മാർക്ക് പുറമെ നരവധി അഫ്ഗാൻ പൗരന്മാരും രാജ്യത്ത് എത്തിയിട്ടുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും സഹായം ആവശ്യമുള്ള രാജ്യത്തെ സുഹൃത്തുക്കൾക്കും സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments