ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കി നൽകാത്തതിനെ തുടർന്ന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. ബെംഗളൂരുവിലാണ് സംഭവം. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്.
മകളെ കാണാതായതോടെ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തൂടർന്ന് ചോദ്യം ചെയ്യലിൽ മുബാറക് കൊലപാതകം നിഷേധിച്ചു. പിന്നീട് സൊലദേവനഹള്ളി പോലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഓഗസ്റ്റ് 18-ാം തീയതി രാത്രി മുബാറക് ഭാര്യയോട് ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ ചിക്കൻ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഭാര്യയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട് സംസാരിച്ചു. തുടർന്ന് കൈയിൽ കിട്ടിയ മരവടി ഉപയോഗിച്ച് ഭാര്യയെ അടിച്ചു. ഈ സമയത്ത് കുട്ടികൾ ഉറങ്ങുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോൾ മൃതദേഹം ചാക്കിൽ കെട്ടി ചിക്കബനവര തടാകത്തിൽ ഉപേക്ഷിച്ചുവെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.
Comments