തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. കേസിലെ അഞ്ചാം പ്രതിയായ ബിജോയ് ആണ് അറസ്റ്റിലായത് ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഗുരുവായൂരിൽ നിന്നാണ് ഇയാളെ ക്രൈബ്രാഞ്ച് പിടികൂടിയത്. അനധികൃതമായി വായ്പകൾ നൽകുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ച ആളാണ് ബിജോയ്.
കരുവന്നൂർ സഹകരണ ബാങ്ക് മാനേജരും സിപിഎം നേതാവുമായ ബിജു കരീം, അക്കൗണ്ടന്റ് സി. കെ ജിൽസ്, ബാങ്ക് മുൻ സെക്രട്ടറി പി. ആർ സുനിൽ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ ഇവരുൾപ്പെടെ ആറ് പ്രതികളാണുള്ളത്. ബാക്കിയുള്ള രണ്ട് പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. നാലും ആറും പ്രതികളാണ് ഇനി അറസ്റ്റിലാകാനുള്ളത്.
ബാങ്കിൽ നിന്നും നൂറ് കോടിയിലധികം രൂപയാണ് പ്രതികൾ ചേർന്ന് തട്ടിയത്.
ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തി റിസോർട്ട് നിർമ്മാണങ്ങൾ ഉൾപ്പെടെ നടത്തുകയും, ഇതിലേക്ക് കോടികളുടെ വിദേശ നിക്ഷേപം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Comments