കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ചാവേർ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. സ്‌ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 40 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. മരിച്ചവരിൽ നിരവധി യുഎസ് സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്ന പെൻഗൺ സ്ഥിരീകരിച്ചു. പ്രസ് സെക്രട്ടറി ജോൺ കിർബിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സ്‌ഫോടന വിവരം അറിയിച്ചത്.
Statement on this morning's attack at #HKIA: pic.twitter.com/Qb1DIAJQJU
— John Kirby (@PentagonPresSec) August 26, 2021
കാബൂളിൽ സ്ഥിതിചെയ്യുന്ന ഹമീദ് കർസായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അബ്ബെ ഗേറ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വെടിവെയ്പ്പിന് പിന്നാലെ ചാവേർ ആക്രമണം നടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നവർക്കിടയിൽ സ്‌ഫോടനമുണ്ടായെന്നാണ് വിവരം.
Explosion outside Kabul airport, casualties unclear at this time: John Kirby, Assistant to the Secretary of Defense for Public Affairs, US #Afghanistan pic.twitter.com/QRd1vAs0Rj
— ANI (@ANI) August 26, 2021
അഫ്ഗാനിൽ താലിബാൻ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ നിരവധി പേരാണ് രാജ്യം വിടാനായി വിമാനത്താവളത്തിൽ എത്തുന്നത്. ആൾക്കൂട്ടം നിറഞ്ഞ സാഹചര്യമായതിനാൽ സ്‌ഫോടനത്തിന്റെ ആഘാതം വർദ്ധിക്കുമെന്നാണ് സൂചന. ദിവസങ്ങൾക്ക് മുമ്പ് കാബൂൾ വിമാനത്താവളത്തിന് സമീപം ഐഎസ് ഭീകരരുടെ ആക്രമണ ഭീഷണിയുണ്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
Comments