കാബൂൾ: അഫ്ഗാനിസ്താനിൽ രക്ഷാദൗത്യം തുടരുന്നതിനിടെ കാബൂൾ വിമാനത്താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കാബൂളിലെ ബാരോൺ ഹോട്ടലിന് സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം. കാബൂൾ വിമാനത്താവളത്തിൽ അബ്ബെ ഗേറ്റിന് സമീപമായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്. അബ്ബെയ് ഗേറ്റിന് അടുത്താണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. രണ്ടിടങ്ങളിലും നടന്ന ബോംബാക്രമണങ്ങൾ പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നിൽ ഐഎസ് ഭീകരരാണെന്നാണ് താലിബാന്റെ പ്രതികരണം.
We can confirm that the explosion at the Abbey Gate was the result of a complex attack that resulted in a number of US & civilian casualties. We can also confirm at least one other explosion at or near the Baron Hotel, a short distance from Abbey Gate. We will continue to update.
— John Kirby (@PentagonPresSec) August 26, 2021
ഇരുസ്‌ഫോടനങ്ങളും ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വിമാനത്താവളത്തിൽ ആൾക്കൂട്ടം ഉണ്ടായിരുന്നതിനാൽ നൂറുക്കണക്കിനാളുകൾക്ക് ജീവഹാനി സംഭവിച്ചിരിക്കാമെന്നാണ് സൂചന. കുട്ടികളടക്കം 13 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് യുഎസ് സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേർ സ്‌ഫോടനത്തിനിരയായെന്ന് സാധൂകരിക്കുന്ന ദൃശ്യങ്ങളും സമൂഹസമാധ്യമങ്ങൾ വഴി പ്രചരിക്കുന്നു.
അഫ്ഗാനിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിരവധി പേർ വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ സ്‌ഫോടന സാധ്യതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ശരിവക്കുന്നതാണ് കാബൂളിലുണ്ടായ ചാവേർ ആക്രമണം.
Comments