ന്യൂഡൽഹി: സുപ്രീം കോടതിയി ജഡ്ജിമാരിൽ സ്ത്രീ പ്രാസിനിധ്യം പതിന്നൊന്ന് ശതമാനമായി. ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലമാണിതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ബാർ കൗൺസിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് രമണ ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂരിഭാഗം വനിതാ അഭിഭാഷകരും ജോലിയിൽ കഷ്ടപാടുകളും യാതനകളും സഹിക്കുന്നവരാണ്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോഴും സുപ്രീം കോടതിയിൽ സ്ത്രീ സാന്നിധ്യം 50 ശതമാനത്തിനു താഴെയാണ്. വളരെ കുറച്ച് സ്ത്രീകൾക്ക് മാത്രമാണ് ഉന്നത ശ്രേണിയിലെത്താൻ അവസരം ലഭിക്കുന്നത്. ഈ സ്ഥിതി മാറ്റേണ്ടിയിരിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 33 ജഡ്ജിമാരുള്ള സുപ്രീം കോടതിയിൽ ഇന്ദിര ബാനർജി, ഹിമ കോഹ്ലി, ബി വി നാഗരത്‌ന, ബേലാ എം ത്രിവേദി എന്നിങ്ങനെ നാല് വനിതാ ജഡ്ജിമാരാണുള്ളത്. 2027ൽ നാഗരത്‌ന ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകുമെന്നാണ് സൂചന.
Comments