കാബുൾ: പഞ്ച്ശീർ പ്രവിശ്യ പിടിച്ചെടുത്തുവെന്ന താലിബാൻ വാദം തള്ളി അഫ്ഗാൻ പ്രതിരോധ സേനയുടെ നേതാവ് അഹ്മദ് മസൂദ്. പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിലാണ് അഹ്മദ് മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്. താലിബാന് സഹായവുമായി പാകിസ്താൻ എത്തിയെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
പഞ്ച്ശീറിൽ താലിബാന് സഹായവുമായി പാക് സൈന്യം എത്തിയെന്നും അഹ്മദ് മസൂദ് പറഞ്ഞു. പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ അഹ്മദ് മസൂദിന്റെ വക്താവ് ഫഹീം ദാഷ്ടിയും തന്റെ കുടുംബങ്ങളിൽ ചിലരും കൊല്ലപ്പെട്ടു. ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്താൻ പ്രദേശത്തേയ്ക്ക് സ്മാർട്ട് ബോംബുകൾ വർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാകിസ്താന് പുറമെ ചൈനയും, റഷ്യയും താലിബാനെ സഹായിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പഞ്ചശീർ പ്രതിരോധന സേനയുടെ ആക്രമണത്തിൽ നിരവധി താലിബാൻ ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. താലിബാൻ കനത്ത നാശം വിതച്ചതിന് പിന്നാലെ പ്രതിരോധ സേന വെടിനിർത്തൽ ആവശ്യപ്പെട്ടതായും സമാധാന ചർച്ച വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്.
Comments