വാഷിംഗ്ടൺ: രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്‌പ്പെടുത്ത് ആറുമാസത്തിനുശേഷം ശരീരത്തിൽ കൊറോണയുടെ ആന്റിബോഡി സാന്നിധ്യം കുറയുന്നതായി പഠനം. ഫൈസർ വാക്‌സിൻ സ്വീകരിച്ചവരിൽ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തൽ. അമേരിക്കയിൽ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയും ബ്രൗൺ യൂണിവേഴ്സ്റ്റിയും ചേർന്നാണ് പഠനം നടത്തിയത്.
പഠനപ്രകാരം വാക്‌സിനെടുത്ത് ആറുമാസത്തിനുശേഷം ശരീരത്തിൽ കൊറോണ ആന്റിബോഡി ഉല്പാദിപ്പിക്കുന്നത് കുറയുന്നു. 80 ശതമാനം വരെയാണ് കുറവ്.
രണ്ട് ഡോസ് ഫെസർ വാക്‌സിൻ സ്വീകരിച്ച 120 നഴിസിങ് ഹോം നിവാസികളിലും 92 ആരോഗ്യ പ്രവർത്തകരിലുമാണ് പഠനം നടത്തിയത്.
ഇതിന് മുൻപ് നടത്തിയ ഗവേഷണത്തിൽ കൊറോണ ബാധിക്കാത്ത ഫൈസർ ഡോസ് സ്വീകരിച്ച ആളുകളിൽ രണ്ടാഴ്ചയ്‌ക്കുശേഷം ആന്റിബോഡി സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ പഠനം റിപ്പോർട്ട് വന്നത്.
കൊറോണ വകഭേദങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകളുടെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
Comments