ന്യൂജേഴ്‌സി: കൊറോണ വാക്‌സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിലും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്് സർവ്വകലാശാല. ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാർത്ഥി.അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ പ്രശസ്ത സർവ്വകലാശാലയിലെ റട്‌ഗേർസിനെതിരെയാണ് 22 കാരനായ വിദ്യാർത്ഥി പരാതിയുമായി രംഗത്തത്തിയിരിക്കുന്നത്.
ന്യൂജേഴ്‌സിയിലെ സസെക്‌സിലെ വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വിലക്ക് ലഭിച്ചിരിക്കുകയാണെന്നാണ് ലോഗൻ ഹോളർ എന്ന വിദ്യാർത്ഥി ആരോപിക്കുന്നത്. ഫീസടയ്‌ക്കാനുള്ള ശ്രമവും ഫലം കണ്ടില്ലെന്നും വിദ്യാർത്ഥി പറയുന്നു.സർവ്വകലാശാലയിൽ സൈക്കോളജി വിദ്യാർത്ഥിയാണ് ലോഗൻ ഹോളർ.
കഴിഞ്ഞ മാർച്ചിൽ സർവ്വകലാശാലയുടെ വാക്‌സിൻ നയത്തിൽ വന്ന മാറ്റമാണ് ലോഗന്റെ ഓൺലൈൻ പഠനത്തിന് തടസ്സമായത്. മതപരമായും ആരോഗ്യപരമായി പ്രശ്‌നങ്ങൾ ഇല്ലാത്ത എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നവർ അടക്കം വാക്‌സിൻ എടുക്കണമെന്നായിരുന്നു സർവ്വകലാശാലയിലെ പുതിയ നയം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നവർ വാക്‌സിൻ എടുത്തതിന്റെ രേഖ സമർപ്പിക്കണമെന്നും സർവ്വകലാശാല വ്യക്തമാക്കിയിരുന്നു.
എന്നാൽ തനിക്ക് ആരോഗ്യമുണ്ട് ദിവസം വ്യായാമം ചെയ്യുന്ന തനിക്ക് വാക്‌സിന്റെ ആവശ്യം ഇല്ലെന്ന നിലപാട് ആണ് യുവാവിന്. ഇതേ തുടർന്ന് വാക്‌സിൻ സ്വീകരിക്കാൻ യുവാവ് വിസമ്മതിക്കുകയായിരുന്നു. വാക്‌സിൻ സ്വീകരിക്കേണ്ടത് നിർബന്ധം മൂലമായിരിക്കരുതെന്നാണ് യുവാവിന്റെ അഭിപ്രായം. എന്നാൽ വിദ്യാർത്ഥിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സർവ്വകലാശാലയുടെ നിലപാട്. വാക്‌സിൻ നയത്തിൽ മാറ്റം വരുത്താനാവില്ലെന്നും സർവ്വകലാശാല ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
Comments