സിഡ്‌നി: ഒരു രാജ്യമെന്ന നിലയിൽ ടി20യിൽ പങ്കെടുക്കാൻ അഫ്ഗാനിസ്താന് സാദ്ധ്യതയില്ലെന്ന ടിം പെയിൻ. കായികരംഗത്ത് താലിബാനെടുത്തിരിക്കുന്ന സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ക്രിക്കറ്റ് ലോകം പ്രതികരിക്കണമെന്നാണ് ഓസീസ് നായകന്റെ അഭിപ്രായം. കായിക രംഗത്തെ താലിബാന്റെ നിരോധനങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയ ആദ്യ ക്രിക്കറ്റ് ബോർഡാണ് ഓസ്‌ട്രേലിയ.
താലിബാനുമായുള്ള ടെസ്റ്റ് പരമ്പരയിൽ നിന്നും പിന്മാറുന്നുവെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ബോർഡ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കായികരംഗത്ത് അത് പ്രകടനമാണ്. വനിതകളെ എല്ലാ കായികരംഗത്തുനിന്നും മാറ്റിനിർത്തുന്ന സ്ത്രീ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് പുരുഷടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പിന്മാറുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്നലെ പ്രസ്താവന ഇറക്കി.
ഐ.സി.സി ഇതുവരെ ടി20 ലോകകപ്പിലെ അഫ്ഗാൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉറപ്പും നൽകിയിട്ടില്ല. അഫ്ഗാനെ ഉൾപ്പെടുത്തിയാണ് മത്സരക്രമം തയ്യാറാക്കിയിട്ടുള്ളത്. ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കേ അഫ്ഗാൻ വിഷയത്തിൽ തീരുമാനം എടുക്കാൻ വൈകുന്നതിനേയും ടിം പെയിൻ വിമർശിച്ചു.















