കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൈതാേട് സ്വദേശിനി വിസ്മയ മരണപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ് കുമാർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വിസ്മയയുടേത് ആത്മഹത്യയെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി പ്രതിക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി.കേസിൽ 102 സാക്ഷിമൊഴികൾ,56 തൊണ്ടിമുതൽ, 20ലധികം ഡിജിറ്റൽ തെളിവുകൾ മുതലായവ സമർപ്പിച്ചു.വിസ്മയ,ഭർത്താവ്
കിരൺകുമാറിന്റെ ശാസ്താംകോട്ട പോരുവഴിയിലെ വീട്ടിൽ കഴിഞ്ഞ ജൂൺ 21 നാണ് മരിച്ചത്.
പ്രതിയെജുഡിഷ്യൽ കസ്റ്റഡിയിൽത്തന്നെ വിചാരണയ്‌ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചു. മുൻപ് മൂന്ന് തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരൺ കുമാറിനെ ഗതാതഗതവകുപ്പ് പിരിച്ച് വിട്ടിരുന്നു.
Comments