വാഷിംഗ്ടൺ: ചൊവ്വ പരിവേഷണത്തിൽ പുതിയ കാൽവെപ്പ്.നാസയുടെ പെർസീവറൻസ് റോവർ ചൊവ്വയിൽ നിന്ന് പാറക്കല്ലുകൾ ശേഖരിച്ചു.ചൊവ്വ ദൗത്യത്തിനായി അമേരിക്ക അയച്ച ബഹിരാകാശ പര്യവേഷണ പേടകമാണ് പെർസീവറൻസ് റോവർ.റോച്ചറ്റ് എന്ന് വിളിപേരുള്ള പാറതുരന്നാണ് പേടകം കല്ലുകൾ ശേഖരിച്ചത്.സെപ്തംബർ 6നാണ് പെർസീവറൻസ് മോണ്ട്‌ഡെനിയർ എന്ന പേരിലുള്ള ആദ്യ സാമ്പിൾ ശേഖരിച്ചത്. രണ്ട് ദിവസത്തിന് ശേഷം മോണ്ടഗ്നാക് എന്ന രണ്ടാമത്തെ സാമ്പിളും ശേഖരിച്ചതായി നാസ വ്യക്തമാക്കി. ഇത് ഭൂമിയിലേക്ക് എത്തിക്കാനായാൽ ഇവ ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ സാമ്പിളുകളായി ചരിത്രത്തിൽ ഇടം നേടും .
പേടകം ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്ത് ചൊവ്വയിലെ ജലസാന്നിധ്യത്തെ പറ്റിയും അഗ്നിപർവ്വതങ്ങളെക്കുറിച്ചും കൂടുതൽ പഠനം നടത്താനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.ചൊവ്വയിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നു മുൻപ് ഉണ്ടായിരുന്നത് എന്ന് ഇത് തെളിയിച്ചേക്കും.കോടിക്കണക്കിന് വർഷങ്ങൾക്ക മുൻപ് ചൊവ്വ ചൂടുള്ളതും നനഞ്ഞതുമായിരുന്നു എന്നതിന്റെ തെളിവുകൾ പെർസീവറൻസ് മുൻപ് നൽകിയിരുന്നു.
മനുഷ്യരാശിക്കുവേണ്ടി ചൊവ്വയെ പര്യവേക്ഷണം ചെയ്യുന്ന ഒരു റോബോട്ടിക് ശാസ്ത്രജ്ഞയാണ് പെർസീവറൻസ്.ചൊവ്വയിലെ ജീവന്റെ സാന്നിധ്യം മണ്ണ്, ഭൂമിശാസ്ത്രപരമായ ഘടന, പരിസ്ഥിതി, അന്തരീക്ഷം തുടങ്ങിയവയക്കായുള്ള വിവരശേഖരണത്തിനാണ് പേടകം ചൊവ്വയിലെത്തിയത്.മൂന്ന് സിലിക്കൺ ചിപ്പുകളിൽ പതിച്ച 11 ദശലക്ഷം ആളുകളുടെ പേരുകളും പെർസീവറൻസ് വഹിക്കുന്നു. വീഡിയോക്യാമറകളും രണ്ട് മൈക്രോഫോണുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പേടകത്തിലുണ്ട്. 23 ക്യാമറകളിലൂടെ വിവരങ്ങൾ പങ്കിടാൻ പേടകത്തിന് കഴിയും.
Comments