തിരുവനന്തപുരംം: സംസ്ഥാനത്ത് കൊറോണ വ്യാപനം ഉയർന്ന് നിൽക്കുമ്പോഴും വാക്‌സിൻ ലഭിക്കാതെ ജനങ്ങൾ. രണ്ടാം ഡോസ് വാകിൻ സ്വീകരിക്കുന്നതിനായി ആശുപത്രികൾ കയറിയിറങ്ങുകയാണ് ജനങ്ങൾ.സ്ലോട്ട് ലഭിക്കുന്നതിനായി കാത്തിരുന്ന് പലരുടേയും ക്ഷമ നശിച്ച് തുടങ്ങി. അതേ സമയം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ സ്വീകരിക്കാൻ ആളില്ലാതെ കെട്ടികിടക്കുന്നതായാണ് വിവരം.ലക്ഷക്കണക്കിന് ഡോസ് കോവിഷീൽഡ് വാക്‌സിനാണ് സംസ്ഥാനത്തിന്റെ വാക്‌സിൻ വിതരണത്തിലെ പാളിച്ച മൂലം ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത്.
കൊറോണ വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധിമൂലം സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാവാത്തത് സംസ്ഥാനത്തെ വാക്‌സിൻ വിതരണത്തെ കൂടുതൽ മന്ദ ഗതിയിലാക്കുന്നുണ്ട്. രാജ്യം വാക്‌സിനേഷനിൽ വിജയത്തോട് അടുക്കുമ്പോഴാണ് കേരളത്തിന്റെ ഈ ദയനീയാവസ്ഥ.
സ്വകാര്യ മേഖലയിൽ കൂടി വാക്‌സിൻ സൗജന്യമാക്കുകയാണ് വാക്‌സിൻക്ഷാമത്തിനായി ഉയർന്ന് വരുന്ന നിർദ്ദേശങ്ങളിലൊന്ന്. ഇത് പ്രാവർത്തികമാക്കുന്നതോടെ വാക്‌സിൻ വിതരണം വേഗത്തിലാവുമെന്നാണ് കരുതുന്നത്.
അതേസമയം കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് സ്വകാര്യ ആശുപത്രിക്കാർ.
Comments