തായ്‌പേയ്: തായ്‌വാനെതിരെ നിരന്തരമായ പ്രകോപനം തുടർന്ന് കമ്യൂണിസ്റ്റ് ചൈന. സ്വതന്ത്ര്യരാജ്യമായി നിലനിൽക്കാനുള്ള തായ്‌വാന്റെ പരിശ്രമങ്ങളെ തകർക്കാനാണ് ബീജിംഗിന്റെ ശ്രമം. ഈ മാസം തുടർച്ചയായ 9-ാം ദിവസവും തായ്‌വാൻ വ്യോമാതിർത്തി ചൈനയുടെ യുദ്ധവിമാനങ്ങൾ ലംഘിച്ചതായാണ് റിപ്പോർട്ട്.
അന്തർവാഹിനികളെ തകർക്കാൻ ക്ഷമതയുള്ള ചൈനയുടെ ഷാൻസീ വൈ-8 എന്ന യുദ്ധവിമാനമാണ് തായ്‌വാൻ ആകാശത്ത് പലതവണ പ്രവേശിച്ചത്. വിമാനത്തിനെതിരെ തായ്‌വാൻ പലതവണ മുന്നറിയിപ്പ് നൽകുകയും റേഡിയോ സന്ദേശത്തിലൂടെ ചൈനീസ് സൈന്യത്തിനെ വിവരം അറിയിച്ചെങ്കിലും പ്രകോപനം തുടരുകയാണ്. ചൈനയുടെ പ്രകോപനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് തായ്‌വാൻ ഉയർത്തുന്നത്.
കഴിഞ്ഞയാഴ്ച 19 വിമാനങ്ങളുമായി ചൈന അതിർത്തി ലംഘനം നടത്തിയിരുന്നു. വിമാന വേധ മിസൈലുകളെ അതിർത്തിയിൽ വിന്യസിച്ചുകൊണ്ടാണ് തായ്‌വാൻ മറുപടി നൽകിയത്. തായ്‌വാൻ ഒരു സ്വതന്ത്ര രാജ്യമല്ലെന്നും തങ്ങളുടെ ഭൂവിഭാഗമാണെന്നും ഉറപ്പി ക്കാനാണ് ചൈനയുടെ ശ്രമം. നിലവിൽ തായ് വാൻ തീരത്തിന് നേരെയുള്ള ആക്രമണം തടയാൻ അമേരിക്കൻ നാവികസേനയാണ് തെക്കൻ ചൈന കടലിൽ പ്രതിരോധം സൃഷ്ടിച്ചിട്ടുള്ളത്.
Comments