ന്യൂഡൽഹി: രണ്ട് വർഷത്തിനു ശേഷം പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവെയ്സ്, ആകാശത്ത് വീണ്ടും ചിറക് വിടർത്താൻ ഒരുങ്ങുന്നു. അടുത്ത വർഷത്തിന്റെ ആദ്യം മുതൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
1993ൽ സ്ഥാപിതമായ ജെറ്റ് യെർവെയ്സ്, കടബാധ്യയെ തുടർന്ന് 2019ലാണ് പ്രവർത്തനം നിർത്തിയത്. എന്നാൽ എയർവെയ്സിനെ തിരികെ കൊണ്ടുവരാനുള്ള നടപടികൾക്ക് നാഷണൽ കമ്പനീസ് ലോ ട്രിബ്യൂണൽ ഈ വർഷം ജൂണിൽ അനുമതി നൽകിയരുന്നു.
കുമിഞ്ഞു കൂടിയ കടങ്ങൾ വരും മാസങ്ങളിൽ കമ്പനി കൊടുത്തുതീർക്കും. അടുത്ത വർഷം ആദ്യത്തോടെ ന്യൂഡൽഹി-മുംബൈ റൂട്ടിൽ വിമാനം പറത്തി ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 പകുതിയോടെ രാജ്യാന്തര സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടലുകൾ
രണ്ടാം വരവിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അഞ്ചുവർഷം കൊണ്ട് നൂറിലധികം വിമാനങ്ങളുള്ള സ്ഥാപനമായി എയർവെയ്സിനെ വളർത്തുകയാണ് ലക്ഷ്യം.
Comments